വിയറ്റ്നാമിനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് അനിരുദ്ധ് ഥാപ്പ പുറത്ത്
വിയറ്റ്നാമിനെതിരായ ഏകദിന സൗഹൃദ മത്സരത്തിനുള്ള 23 അംഗ ടീമിനെ ഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീം ഹെഡ് കോച്ച് മനോലോ മാർക്വേസ് ഞായറാഴ്ച പ്രഖ്യാപിച്ചു.
ത്രിരാഷ്ട്ര സൗഹൃദ ടൂർണമെൻ്റിൽ നിന്ന് ലെബനൻ പിന്മാറിയതിനെ തുടർന്ന് ഒക്ടോബർ 12ന് ഇന്ത്യ വിയറ്റ്നാമിനെ നേരിടും. യഥാർത്ഥ ഷെഡ്യൂൾ അനുസരിച്ച്, ഒക്ടോബർ 9 ന് വിയറ്റ്നാമും ഒക്ടോബർ 12 ന് ലെബനനുമായും ഇന്ത്യ കളിക്കേണ്ടതായിരുന്നു.
മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് മിഡ്ഫീൽഡർമാരായ അനിരുദ്ധ് ഥാപ്പയും സഹൽ അബ്ദുൾ സമദും ഈസ്റ്റ് ബംഗാൾ എഫ്സിയുടെ നന്ദകുമാർ എന്നിവർ ടീമിലില്ല. ലെഫ്റ്റ് ബാക്ക് താരം ആകാശ് സാങ്വാൻ, 21 കാരനായ മിഡ്ഫീൽഡർ ലാൽറിൻലിയാന ഹ്നാംതെ എന്നിങ്ങനെ രണ്ട് പുതിയ പേരുകൾ ഇന്ത്യൻ ടീമിലുണ്ട്. അവർ ആദ്യത്തെ ദേശീയ ടീം കോൾ-അപ്പുകൾ നേടി . മൂന്ന് വർഷത്തിന് ശേഷം ഫാറൂഖ് ചൗധരി ബ്ലൂ ടൈഗേഴ്സ് ടീമിൽ തിരിച്ചെത്തി.
വിയറ്റ്നാം സൗഹൃദ മത്സരത്തിനുള്ള ഇന്ത്യയുടെ 23 അംഗ സ്ക്വാഡ്:
ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, വിശാൽ കൈത്.
ഡിഫൻഡർമാർ: നിഖിൽ പൂജാരി, രാഹുൽ ഭേക്കെ, ചിങ്ലെൻസന സിംഗ് കോൺഷാം, അൻവർ അലി, ആകാശ് സാങ്വാൻ, സുഭാഷിഷ് ബോസ്, ആശിഷ് റായ്, മെഹ്താബ് സിംഗ്, റോഷൻ സിംഗ് നൗറെം.
മിഡ്ഫീൽഡർമാർ: സുരേഷ് സിംഗ് വാങ്ജാം, ലാൽറിൻലിയാന ഹ്നാംതെ, ജീക്സൺ സിംഗ് തൗനോജം, ബ്രാൻഡൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാക്കോ, ലാലെങ്മാവിയ, ലാലിയൻസുവാല ചാങ്ടെ.
ഫോർവേഡുകൾ: എഡ്മണ്ട് ലാൽറിൻഡിക, ഫാറൂഖ് ചൗധരി, മൻവീർ സിംഗ്, വിക്രം പ്രതാപ് സിംഗ്.