സംസ്ഥാന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രണ്ട് ഇരട്ട കിരീടങ്ങൾ നേടി സഹോദരങ്ങൾ
സംസ്ഥാന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് നാല് കിരീടങ്ങളാണ് കളമശ്ശേരി നീരുങ്കൽ വീട്ടിൽ എത്തിച്ചത്. നീരുങ്ങൽ ഷബീറിന്റെയും ഫൗസിയയുടെയും മക്കളായ ജാവേദ് റഹ്മാനും (13) ജുവേരിയ ഷെഹ്‌സാദിയയും (10) ഇരട്ട കിരീടം നേടി. ജാവേദ് റഹ്മാനും (അണ്ടർ 15 ഡബിൾസും മിക്‌സഡ് ഡബിൾസും) സഹോദരി ജുവേരിയയും (10) അണ്ടർ 11 സിംഗിൾസ്, ഡബിൾസ് വിഭാഗത്തിൽ അപൂർവ നേട്ടം കൈവരിച്ചു.
ആദ്യമായാണ് ഒരു കുടുംബത്തിലെ രണ്ട് പേർ ഇരു ഇനങ്ങളിലും ഇരട്ട കിരീടം നേടുന്നത്.ബാഡ്മിന്റണിനെ ജീവനാഡിയായി കാണുന്ന പിതാവ് ഷബീറിന്റെ പാത പിന്തുടരുകയാണ് കുട്ടികൾ. അവർ പ്രശസ്തമായ സിബിഎസ്ഇ സ്കൂൾ വിട്ട് ബാഡ്മിന്റണിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പഠനം എയ്ഡഡ് സ്കൂളിലേക്ക് മാറ്റി.നാലു വയസ്സുള്ളപ്പോൾ ഷബീർ ബാഡ്മിന്റൺ കളിക്കാൻ പോയപ്പോൾ ജാവേദ് ചേർന്നു.
ആറാം വയസ്സിൽ ജുവേരിയയും കളിച്ചുതുടങ്ങി. മുറിയും മുറ്റവും റോഡും ഇരുവർക്കും കളിസ്ഥലമായി. രണ്ട് വർഷമായി എളമക്കരയിലെ ആകാശ് ജെകെ ബാഡ്മിന്റൺ അക്കാദമിയിൽ ആകാശ് ജെകെയുടെ കീഴിൽ പരിശീലനം നടത്തിവരുന്നു. ജില്ലാ, സംസ്ഥാന ടീമുകളിൽ ഇടംനേടിയ ഇരുവരും ദേശീയ ടീമിൽ അംഗങ്ങളാകാൻ തീവ്രപരിശീലനത്തിലാണ്. ജാവേദ് എട്ടാം ക്ലാസിലും ജുവേരിയ അഞ്ചാം ക്ലാസിലുമാണ്. ഇരുവരും നിരവധി ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.






































