തുടര്‍ച്ചയായ ആറാം ജയത്തിന് ബ്രസീല്‍
CONMEBOL ഫിഫ ലോകകപ്പ് യോഗ്യത നേടുന്നതിനുള്ള രണ്ട് ടീമുകൾ ബുധനാഴ്ച എസ്റ്റാഡിയോ ഡിഫെൻസോറസ് ഡെൽ ചാക്കോയിൽ കൊമ്പുകോർത്തും. പരാഗ്വേ ബ്രസീലിനെതിരായ മത്സരത്തില്‍ ആതിഥേയത്വം വഹിക്കും.എഡ്വേർഡോ ബെറിസോയുടെ പുരുഷന്മാർ കഴിഞ്ഞ തവണ ഉറുഗ്വേയെ ഗോൾരഹിത സമനിലയിൽ പിടിച്ചുനിർത്തി,ബ്രസീല്‍ ആണെങ്കില്‍ ഇക്വഡോറിനെതിരെ 2-0 ന് വിജയിച്ചു കൊണ്ട് ലീഗില്‍ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു.നാളെ രാവിലെ ആറു മണിക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മത്സരം നടക്കാന്‍ പോകുന്നത്.
കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും വിജയം നേടിയ ബ്രസീലിന്‍റെ ഇതുവരെയുള്ള പ്രകടനം വളരെ മികച്ചത് ആണ്. കോപ അമേരിക്ക നില നിര്‍ത്തുക എന്നാ ലക്ഷ്യത്തോടെ ടൂര്‍ണമെന്റില്‍ പ്രവേശിക്കുന്ന ബ്രസീലിന് കോപക്ക് മുന്നേയുള്ള തങ്ങളുടെ അവസാന മത്സരം ആണിത്.






































