പൊരുതി നേടിയ സമനിലയുമായി റയല്‍
ചാമ്പ്യൻസ് ലീഗ് രണ്ടാം ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ ബോറുസിയ മോൺചെൻഗ്ലാഡ്ബാച്ചിനെതിരെ റയൽ മാഡ്രിഡ് അവസാന മിനുട്ടുകളില്‍ രണ്ട് ഗോളുകൾ നേടി വിരോചിതമായ തിരിച്ചുവരവ് നടത്തി.പതിമൂന്ന് തവണ യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ 87-ാം മിനിറ്റിൽ 2-0 എന്ന സ്കോറില്‍ നിന്നും കരീം ബെൻസെമയുടെയും കാസെമിറോയുടെയും ഗോളുകളുടെ പിന്‍ബലത്തില്‍ സമനില നേടി.
അലൻസെയ്ൻ പ്ലീയുടെ പാസിൽ നിന്ന് മികച്ച ഫിനിഷോടെ മോഞ്ചെൻഗ്ലാഡ്ബാച്ചിന്റെ മാർക്കസ് തുറാം സ്കോർ ചെയ്തതോടെ ആദ്യ ഗോള്‍ പിറന്നു.അദ്ദേഹം ആദ്യ ഗോള്‍ നേടിയത് 333 ആം മിനുട്ടില്‍ ആണ്.58 ആം മിനുട്ടില്‍ രണ്ടാം ഗോള്‍ നേടിയ അദ്ദേഹം ലീഡ് ഇരട്ടിയാക്കി.87 ആം മിനുട്ടില്‍ കസമീരോ നല്കിയ അസിസ്റ്റില്‍ ഗോള്‍ നേടി ബെന്‍സേമ റയലിന് സ്കോര്‍ ചലിപ്പിച്ചു.93 ആം മിനുട്ടില്‍ കസമീരോ രണ്ടാം ഗോളും നേടിയതോടെ മികച്ച ഒരു തിരിച്ചുവരവ് നടന്ന മല്‍സരത്തിന്റെ അധ്യായം പൂര്‍ത്തിയായി.






































