കോമാന്‍റെ വാക്കുകള്‍ ശരിവച്ച് ഡി യോങ്
സെവിയക്കെതിരായ പ്രകടനത്തിന് ബാഴ്‌സ താരം ഫ്രെങ്കി ഡി ജോങ് ഹെഡ് കോച്ച് റൊണാൾഡ് കോമാന്റെ വിമർശനം സ്വീകരിച്ചു.കഴിഞ്ഞ വാരാന്ത്യത്തിൽ അൻഡാലുഷ്യൻസിനെതിരെ 1-1 സമനിലയിൽ കുരുങ്ങിയതോടെ സീസണിലെ ആദ്യ പോയിന്‍റ് നഷ്ട്ടമാക്കി ബാഴ്സ.
ക്യാമ്പ്‌നൗവിലേക്ക് വരുന്ന ടീമുകളുടെ കളി സങ്കീർണ്ണമാക്കുന്ന ഉയർന്ന സമ്മർദ്ദമുള്ള ഗെയിമിനെ സെവിയ മറികടന്നപ്പോള്‍ വിമർശനത്തിന്റെ ആഘാതം കോമാനിൽ നിന്ന് പരസ്യമായി വഹിച്ചത് ഡി യോങാണ്.“അവന്‍റെ കൈയ്യില്‍ നിന്നും വളരെയധികം പന്തുകൾ നഷ്ടപ്പെട്ടു, മറ്റ് ടീമംഗങ്ങളെപ്പോലെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല,” പുതിയ ബാഴ്സ കോച്ച് മത്സരാനന്തര പത്രസമ്മേളനത്തിൽ പറഞ്ഞു.അതിനു മറുപടിയായി “ഞാൻ സെവിയക്കെതിരെ ഉയർന്ന തലത്തിൽ കളിച്ചിട്ടില്ല.ഞാന്‍ വെറും സാധാരണ കളിക്കാരന്‍ മാത്രം ആയിരുന്നു.ഞാന്‍ ഫോമില്‍ ആയിരുന്നില്ല.”എന്നു വെളിപ്പെടുത്തി തന്‍റെ ആശാന്‍റെ വിമര്‍ശനം ഡി യോങ് പരസ്യമായി അംഗീകരിച്ചു.






































