അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് : ഒന്നാം ദിനത്തിൽ ബംഗ്ലാദേശ് ശക്തമായ നിലയിൽ
മിർപൂരിലെ ഷേർ-ഇ-ബംഗ്ല നാഷണൽ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരായ അവരുടെ ഏക ടെസ്റ്റിന്റെ ആദ്യ ദിനത്തിന് ശേഷം ബംഗ്ലാദേശ് ശക്തമായ നിലയിൽ. ആദ്യ ദിനം കളി നിർത്തുമ്പോൾ 79 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 362 റൺസാണ് അവർ നേടിയത്.
രണ്ടാം ഓവറിൽ സക്കീർ ഹൊസൈനെ നിജാത് മസൂദ് പുറത്താക്കിയതോടെ അഫ്ഗാൻ മികച്ച തുടക്കം കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടുന്ന എട്ടാമത്തെ ബൗളറായി മസൂദ് മാറി എന്നാൽ അവിടെ നിന്ന് നജ്മുൽ ഹുസൈൻ ഷാന്റോയും മഹ്മൂദുൽ ഹസൻ ജോയിയും ചുമതലയേറ്റതോടെ അഫ്ഗാനിസ്ഥാന്റെ ആഹ്ലാദത്തിന് ആയുസ് തീർന്നു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 212 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി അവരെ മികച്ച നിലയിലാക്കി. മെയ് മാസത്തിൽ പ്ലെയർ ഓഫ് ദ മന്ത് ആകാനുള്ള അവസരം നഷ്ടപ്പെട്ട ഷാന്റോ തന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറി നേടി.
175 പന്തിൽ 23 ബൗണ്ടറിയും രണ്ട് സിക്സും സഹിതം 146 റൺസാണ് ആദ്ദേഹം നേടിയത് പരിക്കേറ്റ തമീം ഇക്ബാലിന് പകരം അവസരം ലഭിച്ച ജോയ് 37 പന്തിൽ ഒമ്പത് ബൗണ്ടറികളോടെ 76 റൺസെടുത്തു. മൊമിനുൾ ഹഖ് ഷോറഭ്, ലിറ്റൺ ദാസ് എന്നിവർ ബാറ്റിംഗിൽ പുറത്തായതോടെ നിരാശരാകേണ്ടി വന്നു. എന്നാൽ മുഷ്ഫിഖുർ റഹീമും മെഹിദി ഹസൻ മിറാസും ആറാം വിക്കറ്റിൽ 72 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തി ബംഗ്ലാദേശിന്റെ ദിനം നല്ല നിലയിൽ അവസാനിപ്പിച്ചു.






































