ഡബ്ല്യുഎഫ്ഐ തിരഞ്ഞെടുപ്പ് ജൂൺ 30-നകം നടത്തുമെന്ന് കായിക മന്ത്രി അനുരാഗ് താക്കൂർ
കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ ജൂൺ 7 ബുധനാഴ്ച, ന്യൂഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷം ജൂൺ 30-നകം റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രതിഷേധ ഗുസ്തിക്കാർക്ക് ഉറപ്പ് നൽകി. മുൻ ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാരോപണത്തിൽ പോലീസ് അന്വേഷണം ജൂൺ 15-നകം പൂർത്തിയാകുമെന്നും അന്വേഷണത്തിന്റെ നിജസ്ഥിതി ഗുസ്തിക്കാരെ അറിയിക്കുമെന്നും അനുരാഗ് താക്കൂർ ഗുസ്തിക്കാരോട് പറഞ്ഞു.
ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഗുസ്തിക്കാരുമായി മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ബുധനാഴ്ച വൈകുന്നേരം കേന്ദ്ര കായിക മന്ത്രി മാധ്യമങ്ങളോട് സംസാരിച്ചു. ഒളിമ്പിക്സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്കും ബജ്റംഗ് പുനിയയും അനുരാഗ് താക്കൂറിനെ കണ്ട ഗുസ്തി താരങ്ങളിൽ ഉൾപ്പെടുന്നു.
ജൂൺ 15 വരെ ഗുസ്തിക്കാർ പ്രതിഷേധിക്കില്ലെന്ന് അനുരാഗ് താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു.റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കായി ഒരു സ്ത്രീയുടെ നേതൃത്വത്തിൽ ആഭ്യന്തര പരാതി കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.






































