ഡബ്ള്യടിസി ഫൈനൽ : ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ നാല് പേസർമാരുമായി ബൗളിംഗ് തെരഞ്ഞെടുത്തു
രണ്ട് വർഷത്തെ കഠിനാധ്വാനത്തിന് ശേഷം, രണ്ട് ടീമുകൾ- ഇന്ത്യയും ഓസ്‌ട്രേലിയയും, ഒന്നാം സ്ഥാനത്തിനായി മത്സരിക്കാനൊരുങ്ങുകയാണ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023 ഫൈനൽ മത്സരത്തിന് ഇന്ന് തുടക്കമാകും. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു
ആദ്യം ബൗൾ ചെയ്യുമെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പറഞ്ഞു. ഓവർഹെഡ് സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്നും പിച്ചിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ലെന്നും കരുതുന്നു. നാല് സീമർമാരും ഒരു സ്പിന്നറുമായാണ് തങ്ങൾ ഇറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മാച്ച് വിന്നറായ രവിചന്ദ്രൻ അശ്വിനെ ടീമിൽ നിന്ന് ഒഴിവാക്കിയെന്നു൦ അദ്ദേഹം പറഞ്ഞു. അജിങ്ക്യ രഹാനെയുടെ തിരിച്ചുവരവിൽ, രഹാനെ കളിയിൽ ഒരുപാട് കൊണ്ടുവരുന്നുണ്ടെന്നും ഈ അവസ്ഥകളിൽ കളിച്ചതിന്റെ അനുഭവമുണ്ടെന്നും അദ്ദേഹം പറഞ്ഞു.. തങ്ങളും ടോസ് ലഭച്ചിരുന്നെങ്കിൽ ആദ്യം ബൗൾ ചെയ്യുമായിരുന്നുവെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കുമ്മിൻസ് പറഞ്ഞു.,
ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഡബ്ല്യുടിസി കിരീടം നേടാനുള്ള രണ്ടാമത്തെ അവസരമാണ് ഇന്ത്യക്ക് ലഭിച്ചത്. 2021ൽ ഇന്ത്യ ന്യൂസിലൻഡിനോട് തോറ്റു. മറുവശത്ത്, ആദ്യമായി ഫൈനലിൽ കടന്നതിന് ശേഷം തങ്ങളുടെ ആധിപത്യം തെളിയിക്കുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം.
ഓസ്‌ട്രേലിയ (പ്ലേയിംഗ് ഇലവൻ) – ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷാഗ്‌നെ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി , മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ, സ്‌കോട്ട് ബോലാൻഡ്.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ) – രോഹിത് ശർമ്മ , ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെഎസ് ഭരത് , രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.






































