ബാഴ്സലോണ താരം റൊണാൾഡ് അറൂഹോ ശസ്ത്രക്രിയയ്ക്ക് വിധേയനാകും
തുടയെല്ലിന് പരിക്കേറ്റ ബാഴ്സലോണ താരം റൊണാൾഡ് അരൗജോ ശസ്ത്രക്രിയയ്ക്ക് വിധേയനാകും.സെപ്തംബർ 23-ന് ഇറാനുമായുള്ള ഉറുഗ്വേയുടെ സൗഹൃദ പോരാട്ടത്തിൽ ഒരു മിനിറ്റിനുള്ളിൽ അറുഹോക്ക് പരിക്ക് പറ്റി പുറത്താവുകയായിരുന്നു.അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കൽ സമയം ഏകദേശം 6-7 ആഴ്ചകളായി കണക്കാക്കുന്നു. ഓപ്പറേഷൻ തിരഞ്ഞെടുക്കരുതെന്നും പരിക്ക് സ്വാഭാവികമായി ഭേദമാകാൻ അനുവദിക്കണമെന്നും ലോകകപ്പിന് ലഭ്യമാകാനുള്ള സാധ്യത വർധിപ്പിക്കണമെന്നും ഉറുഗ്വായ് അറൂഹോയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.
എന്നിരുന്നാലും, ബാഴ്സലോണ ശസ്ത്രക്രിയ ചെയാന്‍ ആയിരുന്നു താരത്തിനോട് ആവശ്യപ്പെട്ടത്.ഈ ആഴ്ച ഫിൻലൻഡിൽ അതിനുള്ള നടപടികള്‍ തുടങ്ങും എന്ന് മാർക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.സര്‍ജറി ചെയ്യുമെങ്കിലും താരത്തിന് വേള്‍ഡ് കപ്പില്‍ കളിക്കാന്‍ ആകുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.എന്നാൽ ലോകക്കപ്പിന് ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം ബാഴ്സലോണയ്ക്കായി കളിക്കാൻ സാധ്യതയില്ല.






































