സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് രണ്ടാം തോൽവി
തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മോശം ബൗളിങ്ങിൽ കേരളം രാജസ്ഥാനോട് പരായപ്പെട്ടു.ഇന്നലെ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് കേരളം തോറ്റത്. നാലാം ജയം തേടി ഇറങ്ങിയ കേരളത്തിന് ബൗളിങ്ങിലെ പാളിച്ചകൾ ആണ് തോൽവിക്ക് കാരണമായത്. ആദ്യം ബാറ്റ് ചെയ്ത കേരളം 164 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 17 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി സഞ്ജു സാംസണ് (53), സച്ചിന് ബേബി(47) എന്നിവർ തകർപ്പൻ ബാറ്റിങ്ങ് ആണ് നടത്തിയത്. ഇവരുടെ ബാറ്റിങ്ങ് മികവിലാണ് കേരം 164 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന് വേണ്ടി രാജേഷ് ബിഷ്നോയ് (76 ), അര്‍ജിത് രമേശ് ഗുപ്ത (44), അങ്കിത് സത്യവീര്‍ ലാംബ (35) എന്നിവരുടെ മികവിൽ അനായാസ വിജയം സ്വന്തമാക്കി. അഞ്ച് കളികളിൽ മൂന്ന് വിജയം ഉള്ള കേരളം ഗ്രൂപ്പ് ബിയിൽ നാലാം സ്ഥാനത്താണ്.






































