ചെല്‍സിക്ക് വീണ്ടും തോല്‍വി ; ഇത്തവണ ഇരുപതാം സ്ഥാനത് ഉള്ള സതാംട്ടണ് നേരെ
ശനിയാഴ്ച പ്രീമിയർ ലീഗിൽ ഏറ്റവും താഴെയുള്ള സതാംപ്ടണോട് ചെൽസി 1-0 ന് തോൽവി ഏറ്റുവാങ്ങി,ഇത് മാനേജർ ഗ്രഹാം പോട്ടറെ കൂടുതൽ സമ്മർദ്ദത്തിലാക്കി.സതാംപ്ടണിന്റെ ജെയിംസ് വാർഡ്-പ്രോസ് ഹാഫ് ടൈമിന് തൊട്ടുമുമ്പ് ഒരു ഫ്രീ-കിക്കിലൂടെ ആണ് ഗോള്‍ നേടിയത്.തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ടീമിനെ വിജയത്തിലേക്ക് നയിക്കാൻ അത് മതിയായിരുന്നു.തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്ക് ശേഷം ടീമിന് ആശ്വാസം നല്‍കിയ ഒരു വിജയം ആണിത്.
![Chelsea vs Southampton LIVE: Premier League result, final score and reaction | The Independent](https://static.independent.co.uk/2023/02/18/16/SEI144764734.jpg?quality=75&width=982&height=726&auto=webp)
രണ്ടാം പകുതിയിൽ റഹീം സ്റ്റെർലിംഗും കെയ് ഹാവെർട്‌സും ചേർന്ന് സതാംപ്ടൺ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി എങ്കിലും സതാംപ്ടൺ ഗോൾകീപ്പർ ഗാവിൻ ബസുനു പല സേവുകളും നടത്തി സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ താരമായി.തോല്‍വി കൂടാതെ തലയ്ക്ക് ഒരു കിക്ക് ലഭിച്ചതിനെ തുടർന്ന് രണ്ടാം പകുതിയിൽ സീസര്‍ ആസ്പിലിക്യൂറ്റ പിച്ച് വിട്ടത് സ്റ്റേഡിയത്തിലെ ചെല്‍സി ആരാധകരെ കൂടുതല്‍ വിഷമത്തില്‍ ആഴ്ത്തി.ഈ വര്‍ഷം ആരംഭിച്ചതിന് ശേഷം പത്തു മത്സരങ്ങളില്‍ കേവലം ഒരു ജയം മാത്രമാണ് പോട്ടറിന് കീഴില്‍ ചെല്‍സി നേടിയിരിക്കുന്നത്.ഈ ഒരു തോല്‍വി മാനേജ്മെന്റ് തലത്തില്‍ കോച്ചിന്‍റെ ഭാവിയേ ചൊല്ലി പല ചര്‍ച്ചകള്‍ നടക്കാന്‍ സാധ്യതയുണ്ട്.